Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Traffic Jam

Kottayam

നിയന്ത്രണം പാളുന്നു; പൊൻകുന്നത്ത് ഗതാഗതക്കുരുക്ക്

പൊൻകുന്നം: ടൗണിൽ ഒഴിയാത്ത ഗതാഗതക്കുരുക്ക് ഇതാദ്യം. ഗതാഗതനിയന്ത്രണം താളം തെറ്റി മുൻപൊരിക്കലും ഇല്ലാത്തവിധം വാഹനങ്ങളുടെ നിരയാണിപ്പോൾ ദേശീയപാതയിൽ. കഴിഞ്ഞ ദിവസങ്ങളിൽ അരമണിക്കൂറിലേറെയാണ് ഗതാഗതം കുരുങ്ങിയത്.

പൊൻകുന്നം പട്ടണത്തിൽ കയറേണ്ടാത്ത വാഹനങ്ങൾ ടൗൺ പരിധിക്കു പുറത്തുള്ള മറ്റ് റോഡുകളിലൂടെ തിരിച്ചുവിട്ടാൽ ഗതാഗതക്കുരുക്കിന് കുറച്ചെങ്കിലും പരിഹാരമാകും. കെവിഎംഎസ്-വിഴിക്കത്തോട് റോഡ് വഴിയെത്തി കാഞ്ഞിരപ്പള്ളിക്ക് പോകേണ്ട വാഹനങ്ങൾക്ക് പൊന്നയ്ക്കൽ കുന്നിൽനിന്ന് കുന്നേൽ ആശുപത്രിപ്പടിയിലെത്തി തിരിഞ്ഞുപോകാം.

എന്നാൽ അത്തരം നിർദേശം ഇതുവരെ നൽകിയിട്ടില്ല.
പുനലൂർ-പൊൻകുന്നം റോഡിലൂടെയെത്തുന്ന കാഞ്ഞിരപ്പള്ളിക്ക് പോകേണ്ട വാഹനങ്ങൾ പൊൻകുന്നം ടൗണിൽ പ്രവേശിച്ചാണ് പോകുന്നത്. പൊൻകുന്നംവഴി ഈരാറ്റുപേട്ട, തിടനാട്, കപ്പാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾക്ക് പിപി റോഡിൽനിന്നുള്ള മാന്തറ റോഡ് ഉപയോഗിക്കാമെങ്കിലും പ്രധാന പാതകളിലൊന്നും അതിനുള്ള നിർദേശ ബോർഡുകളില്ല. ഇവയെല്ലാം ദേശീയപാതയിലൂടെ കാഞ്ഞിരപ്പള്ളിയിലേക്ക് പോകുകയാണിപ്പോൾ.

ഇതുമൂലം വാഹനങ്ങളുടെ തിരക്ക് നിയന്ത്രണാതീതമായി. ചിറക്കടവ് എസ്ആർവി കവലയ്ക്ക് സമീപമുള്ള റോഡിലൂടെ കാഞ്ഞിരപ്പള്ളി റൂട്ടിലേക്കുള്ള ബസുകൾ കടത്തിവിടുന്നുണ്ടെങ്കിലും ചെറുവാഹനങ്ങൾക്ക് അതുവഴി പോകാമെന്ന ബോർഡുകളില്ല. അതിനാൽ ബസുകളൊഴികെ എല്ലാ വാഹനങ്ങളും പൊൻകുന്നത്ത് എത്തിയാണ് പോകുന്നത്.

ദേശീയപാതയിൽനിന്ന് സംസ്ഥാന പാതയിലേക്ക് തിരിയുന്ന കവലകളായ പാലാ റോഡിലേക്കുള്ള ട്രാഫിക് കവലയിലും മണിമല റോഡിലേക്കുള്ള കവലയിലും വാഹനങ്ങൾ സുഗമമായി കടത്തിവിട്ടില്ലെങ്കിൽ ബാധിക്കുന്നത് ദേശീയപാതയിലെ ഗതാഗതത്തെയാണ്.

ബസ് സ്റ്റാൻഡിൽനിന്ന് ബസുകൾ ദേശീയപാതയിലേക്കിറങ്ങി തിരിയുന്നതിനിടെ മറ്റ് വാഹനങ്ങൾ നിയന്ത്രണമില്ലാതെ കടന്നുവരുന്നതും കുരുക്കിനിടയാക്കുന്നു. സ്റ്റാൻഡിനുള്ളിൽ ബസുകൾ അനുവദിച്ച സമയത്തിൽ കൂടുതൽ നിർത്തിയിടുന്നതും കുരുക്കിന് കാരണമാകുന്നു.

സ്റ്റാൻഡിനുള്ളിലെ ബസ് ബേയിൽ പിന്നാലെ ബസുകൾ നിർത്തിയിടുമ്പോൾ സ്റ്റാൻഡിലേക്ക് പ്രവേശിക്കാനാവാതെ കവാടത്തിലും ദേശീയപാതയിലും ബസുകൾ കാത്തുകിടക്കേണ്ടിവരുന്നത് ദേശീയപാതയിലും തടസമാകുന്നു.

പാലാ റോഡിലേക്ക് തിരിയുന്ന കവലയിലെ ട്രാഫിക് സിഗ‌്നൽ ലൈറ്റ് ചില ദിവസങ്ങളിൽ പണിമുടക്കുന്നതും ഗതാഗതം തടസപ്പെടുത്തുന്നുണ്ട്. ഏറെ വാഹനങ്ങൾ തിരിഞ്ഞുപോകേണ്ട ഇവിടെ കൃത്യമായി ലൈറ്റ് തെളിയാത്തതിനാൽ ആശയക്കുഴപ്പം മൂലം കൂടുതൽ സമയം വാഹനങ്ങൾ നിർത്തിയിടേണ്ടിവരുന്നുണ്ട്.

District News

ചേര്‍പ്പുങ്കല്‍ ഹൈവേ ജംഗ്ഷനില്‍ ഗതാഗതക്കുരുക്ക്

ചേര്‍പ്പുങ്കല്‍: ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ സംസ്ഥാനപാതയില്‍ ചേര്‍പ്പുങ്കല്‍ ഹൈവേ ജംഗ്ഷനില്‍ ഗതാഗതക്കുരുക്ക് പതിവാകുന്നു. വാഹനങ്ങളുടെ നീണ്ട നിരയാണ് പല സമയങ്ങളിലും ഇവിടെ കാണപ്പെടുന്നത്. ഇവിടെ അപകടങ്ങളും നിത്യേന സംഭവിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രാവിലെ ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഡ്രൈവറെ മാർ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.

തീര്‍ഥാടന കേന്ദ്രമായ ചേര്‍പ്പുങ്കല്‍ ഫൊറോനാ പള്ളി, ഹയര്‍ സെക്കൻഡറി സ്‌കൂള്‍, പഴയ റോഡ് എന്നിവിടങ്ങളിലേക്ക് തിരിയുന്നത് ചേര്‍പ്പുങ്കല്‍ ഹൈവേയില്‍നിന്നാണ്. ആശുപത്രിയിലേക്ക് ആംബുലന്‍സുകള്‍ വരുന്നതും ഈ വഴി തന്നെ. കൊഴുവനാല്‍ വഴി പള്ളിക്കത്തോട്, കെഴുവംകുളം വഴി കിടങ്ങൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ബസുകളും ചേര്‍പ്പുങ്കല്‍ ഹൈവേ ജംഗ്ഷനില്‍നിന്ന് തിരിഞ്ഞ് പാലം വഴിയാണ് കടന്നുപോകുന്നത്.

ഗതാഗത നിയന്ത്രണത്തിന് മാര്‍ഗങ്ങള്‍ ഇല്ലാത്തതും ചേര്‍പ്പുങ്കല്‍ പാലം കടന്നെത്തി പ്രധാന റോഡിലേക്ക് കയറുന്ന വാഹനങ്ങള്‍ക്ക് പാലാ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാത്ത വിധം റോഡില്‍ മറവുള്ളതും അപകടസാധ്യത വര്‍ധിപ്പിക്കുന്നു. ഹൈവേ ജംഗ്ഷന്‍ വീതി കൂട്ടി റൗണ്ടൗന സ്ഥാപിച്ച് സിഗ്‌നല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉയരുകയാണ്.

Kerala

കനത്തമഴ: കൊച്ചി നഗരത്തിൽ വൻ വെള്ളക്കെട്ട്

കൊച്ചി: കനത്ത മഴയെ തുടർന്ന് കൊച്ചി നഗരത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്കുശേഷം പെയ്ത മഴയിൽ എംജി റോഡ്, കലൂർ, ഇടപ്പള്ളി, പാലാരിവട്ടം ഉൾപ്പെടെയുള്ള നഗരത്തിന്‍റെ പലഭാഗങ്ങളിലും വെള്ളം കയറി.

പലയിടങ്ങളിലും വൈദ്യുതി വിതരണവും തടസപ്പെട്ടു. കടയ്ക്കുള്ളിലേക്ക് വെള്ളം ഇരച്ചുകയറിയതോടെ വ്യാപാരികളും പ്രതിസന്ധിയിലായി. തൃശൂർ ചാലക്കുടിയിൽ ശക്‌തമായ കാറ്റിൽ തെങ്ങ് ഒടിഞ്ഞുവീണ് രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു.

അന്ന ജോൺസൺ (11) ഐറിൻ ബിജു (16) എന്നിവർക്ക് പരിക്കേറ്റത്. റോഡിലൂടെ സൈക്കൾ ചവിട്ടുകയായിരുന്ന കുട്ടികളുടെ ദേഹത്തേക്ക് തെങ്ങ് ഒടിഞ്ഞ് വീഴുകയായിരുന്നു. പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സതേടി.

കനത്ത മഴയുടെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി മാറുമെന്നാണ് കാലാവസ്ഥാ പ്രവചനം.

Latest News

Corehub Up